Tuesday, August 5, 2014

മരണത്തിലും ഒറ്റപ്പെടൽ

മരണം വിളിചോതാനെന്നോണം ഓലിയിടുന്ന വളര്തുനായയുടെ വെപ്രാളം കണ്ടിട്ടാവണം അയൽവക്കകാർ അത് ശ്രദ്ധിച്ചത് .  മനംമടുപ്പിക്കുന്ന ദുർഗന്ധം . കാറ്റിലെങ്ങും അത് തങ്ങിനിന്നിട്ടുണ്ടാകും . രണ്ടു സെൻറ് ഭൂമിയിലെ ചെറിയ ഓടിട്ട വീടിന്റെ കോലായിലാണ് നായ മരണ- വെപ്രാളം കാട്ടിയത് . ആളുകൾ തടിച്ചുകൂടി . കരയോഗക്കാർ പോലീസിനെ വിവരം അറിയിച്ചു . ആ വീട്ടിലേക്കുള്ള വഴിയും ,മതില്പുറവും , മുറ്റവും ആളുകളെക്കൊണ്ട് നിറഞ്ഞു . പക്ഷെ മൂക്കുപൊത്താത്ത ഒരു ജീവിയെപോലും കണ്ടില്ല . ശവം ചീഞ്ഞളിഞ്ഞ ദുർഗന്ധം കാറ്റിൽ നിറഞ്ഞഭാരത്തോടെ  തങ്ങിനിന്നു . പോലീസ് വന്ന് കതക് തല്ലിപൊളിച്ചു കേറി .അകത്തെമുറിയിലെ ഒരു കട്ടിലിൽ ഒരു ജഡം . ഒരു അമ്മയുടെ . പന്ത്രണ്ടു ദിവസം പഴക്കംചെന്ന ഒരു ശവമായി മാറിയ ഒരു പാവം അമ്മയുടെ . പുഴുക്കൾ ആര്തുല്ലസിച് , മത്സരിച് പൂണ്ടുവിളയാടി ആ അമ്മയുടെ ശരീരത്തിലെ ജീർണിച്ച മാംസം ആഖോഷമാക്കി . ശവംകോരികൾ ആ അമ്മയെ എടുത്തുകൊണ്ട്  പുറത്തേക്കു നടന്നു നീങ്ങിയപ്പോൾ ആ അമ്മയുടെ കയിതണ്ട മതിലിൽ തട്ടി ഒരു കൂന പുഴുക്കൾ നിരാശയോടെ മണ്ണിൽ പതിച്ചു .

തിരുവനന്തപുരത്തെ അംബലമുക്കിൻ അടുത്തുള്ള ഒരു വീട്ടിൽ നടന്ന സംഭവം . ആരോരും നോക്കാനില്ലാതെ ഒന്നും രണ്ടും മക്കളെ പെറ്റ് വളർത്തിയ ഒരമ്മ . പന്ത്രണ്ടു ദിവസം പുഴുവരിച് കിടന്ന ആ അമ്മയുടെ ഭൗതിക ശരീരത്തിന്റെ ദുർഗന്ധം വിട്ടുപോകാതെനിക്കെ , ആ മുറ്റത്ത്‌ അവരുടെ മരിച്ചുപോയ ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മകനും , കാമുകനൊപ്പം ഒളിചോടിപോയ അവരുടെ   സ്വന്തം മകളും രണ്ടു സെൻറ് ഭൂമിയുടെ അവകാശത്തർക്കം തുടങ്ങി. ഹാ കഷ്ടം ! കഴിഞ്ഞ പത്തുപന്ത്രണ്ട് ദിവസങ്ങൾ ആ അമ്മ എവിടെയായിരുന്നു എന്ന് അന്വേഷിച്ചോ ആവോ ഈ മക്കൾ?

ചെറുതാണെങ്കിലും വലുതാണെങ്കിലും, ഒരു വീടുകെട്ടി വൃദ്ധരായ മാതാപിതാക്കളെ കാവൽനായ്ക്കൾ ആക്കി സ്വന്തം തിരക്കിൻറെ ആഴക്കടലിൽ നീന്തിതുടിക്കാൻ ആലോചിക്കുന്ന , ആഗ്രഹിക്കുന്ന , ചെയ്തുകഴിഞ്ഞ എല്ലാ മക്കൾക്കും  ഒരു ഓർമപെടുത്തലോടെ നിർത്തട്ടെ .

No comments:

Post a Comment